ശാന്ത
.................. കഥ :
അനിയൻ
കുതിര മടങ്ങിയെത്തി.
അയോദ്ധ്യയിലെ ,യാഗപ്പുരയിൽ അരണി
കടയാൻ തുടങ്ങിയിരുന്നു......
ശാന്തയുടെ മനസ്സിന് തീപിടിച്ചു :
"പോകരുത്...."
യാചിച്ചിരുന്നു. അശ്വം മേയാൻ തുടങ്ങിയ
ആണ്ട് മുമ്പുതന്നെ.....
ഋഷൃശൃംഗൻ വകവെച്ചില്ല.
യാഗനേതൃത്വം ഭർത്താവിന്റെ തലയ്ക്ക്
പിടിച്ചിരുന്നു.
ഒരു പക്ഷിക്കുട്ടിയെ പിടിച്ചു
കൊടുക്കുംപോലെ, മകളെ, അപരന്
വളർത്താൻ നൽകിയ അച്ഛനമ്മയുടെ
ഘനമുണ്ട് ശാന്തയിൽ. ശാന്തയ്ക്ക് അവഗ
ണന ജൻമാവകാശമായിരുന്നോ ?
അംഗരാജ്യത്തെ വരൾച്ച
മാറിയത് വിഖ്യാതി. ഹോമക്കുണ്ട് മഴവർഷ
ത്തിൽ തൂരുമ്പോൾ, കൃതജ്ഞത പ്രകടിപ്പി
ക്കാൻ, അംഗരാജൻ ലോമപാദന് കയ്യിൽ
തടഞ്ഞതും ശാന്ത. ശാന്ത വളർത്തു
പുത്രിയല്ലേ !
ഋഷൃശൃംഗന്, തുടക്കം
മോശമായില്ല. രാജ്യഭാഗവും പശുക്കളും
വേറെ......
തേടിപ്പിടിച്ചു കൊണ്ടുവന്ന,
പെൺകിടാവിനെ അവൻ സൗകര്യപൂർവ്വം
മറന്നു........
വൈശാലിയുടെ നിറഞ്ഞ കണ്ണുകൾ....
അതും ശാന്തയ്ക്ക് !
കൊന്നിട്ട കുതിരയോടൊപ്പം,
ശയിക്കുന്ന രാജപത്നി, മന്ത്രശീലുകൾക്ക്
അശ്ലീല ചുവയാണ്. എല്ലാം ഉത്തമ പുത്രന്റെ
ജനനത്തിന് !
രാജാവ് പുരോഹിതനോട്,
അപേക്ഷിക്കുന്നതോടെ യാഗശാല സജീ
വമാവും - ഒരശ്വമേധം ?
ദാസിപ്പെണ്ണുങ്ങൾ അടക്കിച്ചിരിച്ചു :
"തന്ത്രീടെ 'മിട്ക്കെ'ന്നെ മുഖ്യം....."
നിഗൂഢതയുടെ മുനകുത്തി,
ശാന്ത പുളഞ്ഞു :
"അരുത്..... "
ഭാണ്ഡം മുറുക്കി പുറപ്പെടാൻ
നിന്ന ഭർത്താവിന്റെ മുന്നിൽ അവൾ
മുട്ടുകുത്തി :
" അരുത്, അവിടെ,
ദശരഥ മഹാരാജാവിന്റെ യാഗപ്പുരയിൽ
രാജപത്നി കൗസല്യയാണ് - എന്റെ അമ്മ.... "
x